Monday, June 20, 2011

ചിലന്തിവലകള്‍

ഇന്നെവിടെ വല നെയ്യുമെന്നോര്ത്ത്
ചുറ്റിലും നോക്കീടവേ ..
വയര്‍ മെല്ലെ മന്ത്രിച്ചു .. സമയം അതിക്രമിച്ചിരിക്കുന്നു ..
ഒരുക്കുക വേഗം ഒരു വല
വീഴാനായ് പ്രാണികള്‍ കാത്തിരിക്കുന്നു ..
പിന്നെയോരമാന്തം മനസ്സിന് തോന്നീടും മുന്നേ
തൊട്ടടുത്ത്‌ കാണും ഒരു പനിനീര്‍ പൂവിന്‍
തണ്ടില്‍ നെയ്തു മനോഹരമാം ഒരു വല ..
പിന്നെ തൊട്ടടുതിരിക്കും കൊമ്പിന്മേല്‍
ചാടിയുരുന്നൊന്ന്  നോക്കി
ഭംഗി ഏതിനാവാം ..
അതെ ... മനുഷ്യര്‍ പാടി പുകഴ്ത്തും പനിനീരിനെക്കാള്‍..
ഭംഗിയെന്‍ ആ ചെറു വലക്കു തന്നെ ..
പിന്നെയാ വലയുടെ കോണിലായ്‌  കാത്തിരുന്നു
എനിക്ക് കല്പിച്ച ചെറു പ്രാണികളെ ..
കാത്തിരിപ്പിന്റെ വേദന കാണാതെ
സൃഷ്ടിയുടെ വിലയോന്നുമറിയാതെ
വലിയ ഒരു ഇല കൊണ്ടിട്ടു എന്‍ വലയില്‍
കുസൃതികള്‍ മാത്രമറിയും ചെറു കാറ്റ്
വീണ്ടും നെയ്തു ഒരു വല അതിവേഗം
വീണു അതില്‍ ചില  പ്രാണികളും..
ആവശ്യത്തിനു വയറും നിറച്ചു
ബാക്കി ആയതിനെ ഉപേക്ഷിച്
അടുത്ത വല നെയ്യേണ്ടത് എവിടെയെന്നും നോക്കി
പതുക്കെ അടുത്ത കൊമ്പിന്മേല്‍ ചാടി കയറി ..
യാഥാര്‍ത്ഥ്യത്തിന്‍ കണ്ണടയുമായി
കണ്ണുകള്‍ തുറന്നു നോക്കുമ്പോള്‍ 
ചുറ്റിലും കാണുന്ന ചിലരെങ്കിലും
ഈ ചിലന്തി ആണോയെന്നാണ് എന്റെ സംശയം..

Saturday, June 18, 2011

മഴഭാവങ്ങള്‍

മാറ്റുകയാണ് കാലം എന്നില്‍ നിറയ്ക്കും
മഴയുടെ അനുഭവത്തെ ..
കള്ളം പറഞ്ഞു വാങ്ങിയ മഷിതണ്ടും
പകരം കൊടുത്ത മയില്‍ പീലിയും ...
വീണ്ടും ഓര്‍മ്മകളില്‍ ബാല്യം നിറയുന്നു..
മഴയുടെ സംഗീതത്തിനു പൊട്ടിച്ചിരിയുടെ
കാഴ്ചകള്‍ മാത്രമുള്ള ബാല്യത്തിലേക്ക് ..
നനഞ്ഞൊട്ടിയ തുണിയുടെ അസഹ്യമാം
തണുപ്പിനെ വകഞ്ഞുമാറ്റി
കറുത്ത ബോര്‍ഡില്‍ തെളിയും വെളുത്ത അക്ഷരത്തെ
പകര്ത്തിയെഴുതും ക്ലാസ് റൂമുകള്‍ ..
മണിയടിക്കായ്‌ കാത്തിരിക്കും മനസ്സില്‍
പൊഴിയും നേര്‍ത്ത ശബ്ദം കേട്ട്
പുസ്തക്കെട്ടും മാറോടു ചേര്ത്ത്
ചൂടിയാലും ആകാശം കാണും കുടയും ചൂടി
വീട്ടിലെത്തുമ്പോള്‍ മഴയ്ക്ക്‌ അമ്മയുടെ വക
ശകാരമായിരുന്നു  " ഹോ ഈ നശിച്ച മഴ "
കൌമാരത്തില്‍ പിന്നെയാ മഴ ആഘോഷമായ് ..
ചെളിവെള്ളവും പറമ്പും കളിസ്ഥലവും
വിദ്വേഷത്തിനും അസൂയക്കും പകപോക്കലിനും
പിന്നെ  കൌമാരത്തെ മദിച്ചുല്ലസിക്കാനും 
വഴിയോരുങ്ങുന്നത് മഴയുടെ താളത്തിന്
അകമ്പടി ആയിട്ടായിരുന്നു ..
പ്രണയം മൊട്ടിട്ട യൌവനത്തില്‍
മഴയ്ക്ക്‌ ഒരു ഭാവമേ ഉണ്ടായിരുന്നുള്ളൂ..
പ്രണയം.. പറഞ്ഞാലും തീരാത്ത പ്രണയം മാത്രം ..
ഒരു കുടക്കീഴില്‍ മഴയില്ലൂടെ നടന്നു
പങ്കുവെക്കും പ്രണയത്തിന്റെ ..
കൂട്ട് താളമായിരുന്നു മഴയപ്പോള്‍ ..
മഴയ്ക്ക്‌ സൌന്ദര്യമുണ്ടെന്നു മനസ്സിലാക്കി തന്നത്
പ്രണയിനിയുടെ വാക്കുകളും ശബ്ദങ്ങളും ആയിരുന്നു   ..
ഇപ്പോള്‍..
കാത്തിരിപ്പിന്റെ വിഹ്വലതയില്‍ വേവും മനസ്സില്‍
മഴയ്ക്ക്‌ ഒരു ഭാവം മാത്രം ...
പിന്നെ മഴയത്തു നടക്കാന്‍ കുട വേണ്ടന്ന തോന്നലും ..
കാരണം മഴ തരുന്നു മനസ്സിലേക്ക് ഓര്‍മ്മകള്‍ 
എന്നിലേക്ക്‌ വീഴും മഴത്തുള്ളികള്‍ ഓരോന്നും ..
എന്റെ കണ്ണ് നീരിലേക്കലിഞ്ഞു ചേരുന്നു
വിരഹത്താല്‍  വെമ്പുന്ന മനസ്സിലെ ദൂര ദൈര്‍ഘ്യത്തിന്
കൂട്ടായിട്ടിരിക്കുന്നു..
താലോലിച് ഉണര്‍ത്തുന്നു മഴ ഒറ്റപ്പെടുന്ന മനസ്സിനെ ..
മാറുകയാണ് ഭാവങ്ങള്‍ മഴയുടെ ..
കാലം എന്നില്‍ ഏല്‍പ്പിക്കും ഓരോ മുദ്രണത്താലും..
നടക്കുകയാണ് ഞാന്‍ കാലത്തിന്റെ നടവഴിയിലൂടെ
മഴയുടെ അടുത്ത ഭാവം തേടി ...


Wednesday, June 15, 2011

ക്യാന്‍വാസ്

ലിയ വെള്ള ക്യാന്‍വാസ് ..
പന്ത്രണ്ട് കുപ്പികളിലായ് പന്ത്രണ്ട് ചായങ്ങള്‍ ..
പലതരം ബ്രഷുകള്‍ ...
പൂര്‍ത്തിയാക്കാന്‍ പറ്റുന്ന ഒരു ചിത്രം 
വരക്കാനുള്ള ഒരുക്കത്തിലാണ് ...
കാരണം ആയിരം വാക്കുകള്‍ക്കു തുല്യം ഒരു ചിത്രമെന്ന് 
ആരോ പറഞ്ഞതോര്‍മ്മവന്നു ...
എവിടെ തുടങ്ങണം..?
എല്ലാം ചിന്തിക്കുന്ന തലയില്‍ ..?
എന്തിനെയും താങ്ങി നിര്‍ത്തുന്ന കാലുകളില്‍ ..?
തേടിപ്പിടിക്കും  കൈകളില്‍ ..?
മനസ്സ് തീര്‍ച്ചപ്പെടുത്താന്‍ കുഴങ്ങുന്നതെന്തേ...
വെള്ള ചുമരില്‍ കരിക്കട്ടകൊണ്ട് 
വരകള്‍ തീര്‍ക്കും നാല് വയസ്സിന്റെ ബാല്യത്തില്‍ പോലും 
വര എവിടെ തുടങ്ങണമെന്ന് കുഴങ്ങിയില്ലായിരുന്നു...
ബാല്യത്തിന്‍ എന്റെ പ്രിയ ക്യാന്‍വാസ്..
കറുത്ത വരകള്‍ വീണ വെള്ളച്ചുമരുകള്‍ നോക്കി 
അച്ഛന് എന്നും പരാതിയായിരുന്നു ..
ബാല്യത്തില്‍ കോറിയിട്ട കറുത്ത വരകള്‍ക്ക് 
ആദ്യമായ് കിട്ടിയ സമ്മാനം ..
" കുരുത്തം കെട്ടവന്‍ ".. അത് അച്ഛന്റെ വകയായിരുന്നു ..
എങ്കിലും ഒരു ചിത്രത്തിന്‍ തുടര്‍ച്ചയെന്നോണം 
അനേകം ചിത്രങ്ങള്‍ അച്ഛനെ നോക്കി 
കൊഞ്ഞനം കുത്തിയിരുന്നു..ആ വെള്ളച്ചുമരുകളില്‍.. 
അവന്‍ കുഞ്ഞല്ലെയെന്ന അമ്മയുടെ 
വാക്കുകളുടെ പടച്ചട്ടയായിരുന്നു
അന്നൊക്കെ എന്നുമെന്നെ രക്ഷിച്ചത്‌..
അന്നുപോലുമില്ലാത്ത തുടക്കത്തിന്റെ പ്രശ്നങ്ങള്‍ 
ഇന്നെന്നെ വെട്ടയാടുന്നതെന്തേ..
കാഴ്ച്ചയുടെ ശീവേലി മാറിയതിനാലോ.. ?
ചായക്കൂട്ടുകളുടെ കാഠിന്യം കൂടിയതിനാലോ ..? 
നിറങ്ങളും നിഴലുകളും സന്നിവേശിച്ചാല്‍
ഒരു നല്ല ചിത്രമാകുമെന്ന് മനസ്സിന് തോന്നിയതിനാലോ ?. 
അതോ ക്യാന്‍വാസിന്റെ വില കൂടിയെന്ന് 
മനസ്സ് സ്വയം തീരുമാനിച്ചതുകൊണ്ടോ ..?
കുഴങ്ങുന്ന ചിത്രങ്ങള്‍ മാറ്റിവെക്കട്ടെ..
പകരം നിന്‍ ചിത്രം പകര്‍ത്തട്ടെ 
വിലകൂടിയ.. സമൂഹം വിലകൂട്ടിയ ..
എന്റെ വെള്ള ക്യാന്‍വാസില്‍ ..
 അതാവുമ്പോ മനസ്സില്‍ തരിമ്പുമില്ല 
എവിടെ തുടങ്ങണമെന്ന ചിന്ത...

Tuesday, June 14, 2011

വയലിന്‍

മനസ്സുകൊണ്ട്‌ കാഴ്ചകള്‍ മറക്കുന്ന
ഏകാന്തമായ യാമങ്ങളില്‍
നീയെനിക്കു കൂട്ടു നിന്നു..
നേര്‍ത്ത തരളിത ശബ്ദങ്ങള്‍..
നഷ്ടത്തിന്റെ .... വിഹ്വലതയുടെ..
ദു:ഖത്തിന്റെ .. പ്രണയത്തിന്റെ..
വികാരങ്ങള്‍ക്കൊക്കെയും ശ്രുതിമീട്ടി
നീയെനിക്കു കൂട്ടുനിന്നു..
നിന്നില്‍നിന്നുയരുന്ന ദ്വനിതരംഗങ്ങളൊക്കെയും
എനിക്കുവേണ്ടി മാത്രമായിരുന്നു..
നേര്‍ത്ത കമ്പിയാല്‍ ആഭരണ വിഭൂഷിതയായ്‌
മനസ്സില്‍ തന്ത്രിയുടെ ശ്രുതിയിഴകള്‍
കര്‍ണ്ണാനന്തമായ്‌ എന്നില്‍ നീയണഞ്ഞത്‌
ജീവിത പാതയില്‍ ദിക്കറിയാതെ
ഒറ്റക്കു നില്‍ക്കും ഇരുട്ടിന്റെ വഴിയൊരങ്ങളിലായിരുന്നു
അത്‌ നീയെനിക്കു പ്രാര്‍ത്ഥനയുടെ ശക്തി തന്നു..
കാലങ്ങള്‍ അതിന്റെ വഴിയാത്രയില്‍
നിന്നെയെന്നില്‍ ചേര്‍ത്തുവച്ചു
മറ്റൊരിന്ത്രിയമെന്നപോലെ..
ഇപ്പോല്‍ നീയെന്റെ കൂട്ടുകാരി
എന്‍ വിരലൊന്നു തൊട്ടാല്‍പാടും പാട്ടുകാരി... 

Monday, June 13, 2011

എന്റെ പ്രണയിനിക്ക്....

നീ എനിക്ക് ആരാണ്..
ഹൃദയം കീഴടക്കിയ വെറും പ്രണയിനി മാത്രമല്ല...
എന്റെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന
എന്റെ ജീവ സ്വരൂപത്തിന്റെ ഒരു ഭാഗം തന്നെയാണ്..
എന്റെ ജീവ വായുവാണ്...
ഞാന്‍ ശ്വസിക്കുന്ന ഓരോ വായുവിലും
നിന്നോടുള്ള പ്രണയമാണ് ഇപ്പോള്‍..
എപ്പോള്‍ നിന്നോടുള്ള പ്രണയം നില്‍ക്കുന്നുവോ
അപ്പോള്‍ എന്റെ ജീവന്‍ നിലച്ചു എന്നര്‍ത്ഥം..
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആണ്
ഇപ്പോള്‍ എന്നില്‍ വിഷമ ഘട്ടങ്ങള്‍
തരണം ചെയ്യാന്‍ എന്നെ സഹായിക്കുന്നത്...
എവിടെയായിരുന്നു നീ ഇതുവരെ...
ഇത്രയും നാള്‍ എന്നിലേക്ക്‌ വരാതെ എവിടെ മറഞ്ഞിരുന്നു നീ...
യാന്ത്രികമായി പായുന്ന മണലാരണ്യ
ജീവിതത്തിന്റെ വിഹ്വലതകളില്‍ നിന്നും
നിറങ്ങളുടെ സ്വപ്നഭൂമിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടു വന്നത്
നീയായിരുന്നു ....
നീ അടുത്തില്ലാതപ്പോ ..
നിന്നോടു സംസാരിക്കാന്‍ കഴിയാതപ്പോഴൊക്കെ...
നെഞ്ചില്‍ ഒരു തരം വിങ്ങല്‍ ആണ്..
ജീവിത ദുഖത്തിന്റെ മുള്‍മുന കൊണ്ട്
വേദനിക്കുന്ന മനസ്സിന് ആശ്വാസമായി
നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍
ഒരു സ്വപ്ന സാമ്രാജ്യം കിട്ടിയ രാജാവിനെപ്പോലെയായി ഞാന്‍...
ഇതിനു പകരമായി നിന്നെ
എത്ര സ്നേഹിച്ചാല്‍ ആണ് എനിക്ക് മതിവരിക..
എന്നും എന്റെ ശരീരത്തിന്റെ ആത്മാവായി
നീ ഉണ്ടാവുന്നിടത്തോളം കാലം ഞാന്‍ ഭാഗ്യവാനാണ് ..

കാലം ഭിഷഗ്വരനെ തേടുകയാണ്

കാലം പുതിയ ഭിഷഗ്വരനെ തേടുകയാണ് ...
മനസ്സിന്റെ ഇഴയടികള്‍ക്ക് വഴിയുടെ
ചൂണ്ടു പലക ദിശ മാറിയിരിക്കുന്നു..
കാഴ്ചകളുടെ നിറക്കൂട്ടുകള്‍
ഇണചേര്‍ന്നു കറുപ്പ് നിറമായിരിക്കുന്നു..
മോഹങ്ങളുടെ ഹൃദയ സ്പന്ദന
താളം തെറ്റിയിരിക്കുന്നു..
കേള്‍വിയുടെ വഴികളില്‍
അട്ടഹാസങ്ങളും ദ്രുത താളങ്ങളും മാത്രം..
കാലം ഭിഷഗ്വരനെ തേടുകയാണ്..
ജീവിതത്തിനു മറവിയുടെ മരുന്ന് തന്നു
രോഗങ്ങളെല്ലാം മാറ്റിടുന്ന
കാലം ഭിഷഗ്വരനെ തേടുകയാണ് .
സ്വാര്‍ത്ഥതയുടെ മദ്യം നുകര്‍ന്ന്
കാലത്തെ ആക്രമിക്കും മനുഷ്യനെ
പുതിയ വഴിവിളക്കുകള്‍ കാട്ടാനായ്
കാലം പുതിയ ഭിഷഗ്വരനെ തേടുകയാണ് ...

Sunday, June 12, 2011

ആയുധം

ഞാന്‍ നടക്കുന്ന വഴികളിലൊക്കെയും
അവര്‍.. കാപട്യമാം അന്ധകാരത്തിന്‍
പുതപ്പിണ്റ്റെ മറവില്‍നോവിണ്റ്റെ
കഠാരയുമായി കാത്തിരിപ്പാണു..
മുറിഞ്ഞ്‌ ചോരവാര്‍ന്നു വിറങ്ങലിച്ച ഹൃദയത്തില്‍
ഇനിയുമൊരു മുറിവിനായ്‌ സ്ഥലം തേടി നടപ്പാണവര്‍..
എങ്കിലും..
ഞാന്‍ എണ്റ്റെ വഴികളിലൂടെയെ നടക്കൂ..
നിങ്ങള്‍ വിഷാംശമുള്ള ചിന്തകളുടെ കൂരമ്പ്‌ പായിച്ചാല്‍
തടുക്കാന്‍ എനിക്കു പടചട്ടയില്ല..
വാക്കുകളുടെ പടവാളുമായി പാഞ്ഞടുക്കുമ്പോള്‍
തടുക്കാന്‍ എനിക്കു പരിച ഇല്ല
എണ്റ്റെ ആയുധം എണ്റ്റെ മനസ്സ്‌ മാത്രമാണിപ്പോള്‍
ആയുധം എന്നു നഷ്ടപ്പെടുന്നുവോ
അന്നു എണ്റ്റെ മരണമായിരിക്കും
അപ്പോള്‍ വരൂ നിങ്ങള്‍
പടവാളും കൂരമ്പുകളുമായിട്ട്‌..
അതുവരെ എണ്റ്റെ ഹൃദയം നിണമണിയാതിരിക്കട്ടെ..
മിഴികള്‍ ജലകണങ്ങളാല്‍ നിറയാതിരിക്കട്ടെ..

പ്രവാസി

മനസ്സ് വരണ്ടു തുടങ്ങിയിരിക്കുന്നു....
മടുപ്പിക്കുന്ന മണലാരണ്യത്തിന്റെ ചൂടും
വീര്‍പ്പുമുട്ടിക്കുന്ന ജോലിയും ...
മനസ്സിനെ മടുപ്പിച്ചിരിക്കുന്നു...
ജന്മം കൊണ്ട്  തോറ്റ് പോകാതിരിക്കാന്‍
വലിയ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടനും
വലിഞ്ഞു മുറുകിയ ജീവിത
കൈവഴികളില്‍ നിന്നുള്ള മോചനവും തേടി
കാറ്റുകള്‍ പൊടിയുടെ മൂളലോടെ
കഥപറയുന്ന ഈ ചുഴിയില്‍
അകപ്പെട്ടുപോയിരിക്കുന്നു ഞാന്‍ ....
കരകയറാന്‍ നോക്കുന്തോറും
ഉള്ളിലേക്ക് വലിച്ചെടുക്കുന്ന
ഒരു മരണ ചുഴി ....
ബാഹ്യ ലോകത്തിന്‍ കണ്ണില്‍
എന്‍ ചിത്രം പുത്തന്‍ പണക്കാരന്‍ ..
അവര്‍ അറിയുന്നില്ല
എന്റെ കൈയിലുള്ള ഓരോ നാണയ തുട്ടിനും ..
നഷ്ട ബോധത്തിന്റെ
വിഹ്വലതയും നെടുവീര്‍പ്പും ഏറിരുന്നു എന്ന് ..
ഒരു ഭംഗി വക്കിനായ് അവരോടു ചൊല്ലാം..
നിങ്ങള്‍ക്കറിയില്ല നിങ്ങളെ നഷ്ടപ്പെടുന്ന
നിങ്ങളുടെ കാലങ്ങളെ കുറിച്ച് എന്ന്...
ചുണ്ടില്‍ നിന്ന് വീഴും ഈ വാക്കുകള്‍
അരികിലുള്ള വായുവില്‍ അലിയും മുന്‍പേ
പരഹാസ ദാമ്ഷ്ടകള്‍ കൊണ്ടവര്‍
കടിച്ചു കീറി ഇല്ലാതാക്കിയിരിക്കുമവര്‍
ജീവിത വഴിയില്‍ ഒറ്റപ്പെടുമ്പോഴും
ശേഷിച്ച ആരോഗ്യത്താല്‍
മരണത്തെ കാത്ത് കഴിയുമ്പോഴും
അവര്‍ എനിക്കായ്
ഒരു കിരീടം കാത്തു വച്ചിട്ടുണ്ടാകും
പ്രവാസി
അര്‍ത്ഥമറിയാത്ത വാക്കാണ്‌ അവര്ക്കെങ്കിലും ..

ക്ഷമാപണം

കൂട്ടംകൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലേക്കു ...
മുന്നിലേക്ക്‌ വരുന്ന..ഓരോ മുഖങ്ങളില്‍ ....
 സൂക്ഷിച്ചു നോക്കും ഞാന്‍...അവനാണോ അത്...
ഇല്ല.. ഞാന്‍ ഇതുവരെ കണ്ടില്ല അവനെ...
ഒരു ആള്‍ക്കൂട്ടത്തിലും....
എന്നാണാവോ അവനെ ഞാന്‍ കാണുക....
കണ്ടാല്‍ അവനു കൊടുക്കാന്‍ മനസ്സില്‍
ഒരു ക്ഷമാപണം കരുതിവച്ചിട്ടുണ്ട് ഞാന്‍...
കാലം അതിനെ മായ്ച്ചാലും ....
എന്റെ മനസ്സില്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവെക്കുന്നു
ആ ക്ഷമാപണം ..
ഓര്‍മ്മകള്‍ എന്നെ എന്റെ പ്രൈമറി സ്കൂളില്‍ എത്തിക്കുന്നു..
രാമദാസന്‍ മാഷിന്റെ ക്ലാസ്സിന്റെ ഇടവേളയില്‍..
ഒരു പെന്‍സില്‍ കഷ്ണത്തിന്റെ പേരില്‍ ഒരു അടിപടി..
അപ്പോള്‍ എന്റെ കൈയിലുള്ള കൂര്‍ത്ത മുനയുള്ള..
കടലാസ് പെന്‍സില്‍ കൊണ്ട്
ഞാന്‍ ആഞ്ഞു അവനെ കുത്തിയതും..
അവന്റെ കൈതണ്ടയില്‍നിന്നു തെറിച്ചു വീണ ചോരത്തുള്ളികള്‍..
ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു...
കുട്ടിത്തത്തിന്റെ മത്സരത്തില്‍ മുങ്ങിപ്പോയ അന്നത്തെ മനസ്സില്‍...
പറയാതെ ബാക്കിവച്ച..
ആ ക്ഷമാപണം എന്നാണ് ഞാന്‍ അവനെയെല്പ്പിക്കുക..
ഏല്‍പ്പിക്കുമ്പോള്‍ ഓര്‍ക്കുവാന്‍ മാത്രം..
കരുതിവചിട്ടുണ്ടാകുമോ അവനെന്തെങ്കിലും...
ഇല്ലെങ്കില്‍ ഓര്‍മ്മപ്പെടുത്താന്‍
അനുഭവങ്ങള്‍ സൂക്ഷിച്ചുവച്ച അലമാരയില്‍
ഒരു പെന്‍സില്‍ കഷ്ണം ഇപ്പോഴും പൊടിപിടിച്ചു കിടപ്പുണ്ട് ...
കാലങ്ങള്‍ നമ്മെ സാഹചര്യങ്ങളിലൂടെ ...
മാറ്റം വരുത്തിയിട്ടുണ്ടാവാം...
പ്രായം നിന്നില്‍ മറവിയുടെ ജരാനരകള്‍
വീഴ്ത്തി യിട്ടുണ്ടാവാം..
എങ്കിലും എനിക്ക് പ്രതീക്ഷ യുണ്ട് ...
നീ എപ്പോഴായാലും സ്വീകരിക്കും എന്‍
ക്ഷമാപണം..

വാടാമല്ലികള്‍

പറഞ്ഞു ഞാന്‍ എന്താണെന്നും ആരാണെന്നും..
കൈ തട്ടി മാറ്റിയത്  നീയായിരുന്നു..
ഇപ്പോള്‍ നിന്‍ മനം പറയുന്നത്...
കാലം എനിക്ക് കാത്തു സൂക്ഷിച്ച സ്വപ്നങ്ങള്‍..
കാരണം ഒരു വാക്കില്‍ മുറിക്കാവുന്ന..
കടലാസ് പൂക്കളയിരുന്നില്ല,
നിനക്കുവേണ്ടി ഞാന്‍ കരുതി വെച്ചത് ...
സുഗന്ധമില്ലെങ്കിലും..
വാടാതെ കരിയാതെ
എന്നും നിനക്കായ്‌ കാത്തിരിക്കുന്ന ..
വാടാ മല്ലികള്‍ ആയിരുന്നു ..
ചുവന്ന പനിനീര്‍പ്പൂവിന്റെ സുഗന്ധവും
സൗന്ദര്യവും എന്‍ വാടാമാല്ലിക്കില്ലാ  എന്നും പറഞ്ഞു..
പുതിയ പൂന്തോട്ടങ്ങള്‍ തേടി നീ അലഞ്ഞതും..
മോഹിപ്പിക്കും പനിനീര്പൂക്കള്‍ കണ്ടു
ഓടി നീ ആ പൂക്കള്‍ പറിച്ചതും..
കാല ചക്രത്തിന്റെ കാല്പ്പാടില്‍ മാത്രമിപ്പോള്‍..
അപ്പോള്‍ ..
സുഗന്ധം പരത്തുന്ന നൈമിഷിക സൌന്ദര്യമുള്ള
പനനീര്‍ പൂക്കള്‍ക്കിടയില്‍
ഒളിഞ്ഞിരിക്കുന്ന മുള്ളുകള്‍ കൊണ്ട് മുറിഞ്ഞ
നിന്‍ മനസ്സിനെ ആശ്വസിപ്പിച്ചതും
ഞാന്‍ എന്റെ വാടാ മല്ലികള്‍ കൈയില്‍ വച്ചായിരുന്നു..
കാലം മുറിവുകള്‍ മായ്ക്കുമ്പോള്‍
വീണ്ടും നീ പനിനീര്‍ പൂക്കള്‍ തേടി
പുതിയ പൂന്തോട്ടം തേടി യലഞ്ഞിടാം...
അപ്പോഴും എന്റെ കൈയില്‍
ആ വാടാ മല്ലികള്‍ ഉണ്ടാവും..
കരിയാതെ നിന്നെയും പ്രതീക്ഷിച്..
നിന്റെ മുറിവുകളില്‍ തലോടാനായ് ..

പൂമ്പാറ്റകള്‍

ഇലക്കുമ്പിള്‍ മാറോടു ചേര്‍ത്ത്
 വിടര്‍ന്ന തുമ്പപ്പൂവും നോക്കി
 തൊടികള്‍ തോറും ഓടിയതിന്നോര്‍മയുണ്ടോ
 സഖീ നിനക്ക് ഇന്നോര്‍മ്മയുണ്ടോ
 ഒഴിഞ്ഞ ഇളക്കുംബില്‍ നോക്കി
 വിതുമ്പും നിന്‍ ചാരത്ത് വന്നു
 എന്‍ പൂക്കുംപില്‍ മുഴുവനായ്
  തന്നതോര്‍മ്മയുണ്ടോ.
 സഖീ.. നിനക്ക് ഇന്ന് ഓര്‍മ്മയുണ്ടോ ...
 അപ്പോള്‍...
 നാണത്താല്‍ കുനിയും നിന്‍ മുഖത്ത്
 വിരിഞ്ഞ വികാരങ്ങള്‍ക്ക്
 എന്‍ കൈയിലെ പൂവിനെക്കളും 
 ചന്തമുണ്ടായിരുന്നു ..
 ഓണത്തിന്‍ വരവും നോക്കി
  ഒഴിഞ്ഞ ജാലക പടിയിലൂടെ
 താഴുകനായ് ഒഴുകിവരും
 ഓണ നിലാവിന്‍ കുളിര്‍മ്മയില്‍
 നിന്റെ മുഖം തേടി
 എന്‍ കണ്ണുകള്‍ ആകാശ വീഥിയിലൂടെ
 അലഞ്ഞിരുന്നു..
 ഇപ്പോള്‍ ..
 സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയ
 കാലങ്ങള്‍ പോയ്‌ മറഞ്ഞു..
  പൂക്കള്‍ക്കും പൂക്കളതിനും നിറഭേദങ്ങള്‍
 വെര്തിരിച്ചരിയാനാവത്ത നിറങ്ങളുടെ
 കടും കൂട്ടുകള്‍ മാത്രമിപ്പോള്‍..
 ഇനിയെന്ന് തഴുകും എന്‍ പഴയ ഓണ നിലാവ്
 ഇലക്കുംപിളില്‍ പൂക്കളിറുക്കാന്‍
 തൊടിയിലലയാന്‍
 പൂക്കള്‍ ഇരുക്കുവാനുള ആവേശത്താല്‍
  ദേഹത്ത് ചെളി പുരളാന്‍
 ഇനിയെന്ന് വരും എന്‍ തോളില്‍
 ഓണത്തിന്‍ വരവറിയിക്കുന്ന
 ആ പൂമ്പാറ്റകള്‍ ...
 എവിടെ വരാന്‍..
 പൂമ്പാറ്റകള്‍ അല്പയുസ്സുകള്‍ മാത്രമല്ലോ..
 വര്‍ണ്ണങ്ങള്‍ വാരി വിതറി
 കണ്ണിനു കുളിരേകി..
  നമ്മെ കടന്നുപോം പൂമ്പാറ്റകള്‍
 ഇനിയും വരട്ടെ ജീവിതത്തില്‍..
 നിറമുള്ള കുറെ പൂമ്പാറ്റകള്‍ ..

കാഴ്ച

സ്വപ്നങ്ങള്‍ക്ക് നീല വെളിച്ചമായിരുന്നു...
കേള്‍ക്കുന്ന ശബ്ദത്തിനു നേര്‍ത്ത ഞരക്കത്തിന്റെ
അകമ്പടിയുമുണ്ടായിരുന്നു...
നടപ്പാതകളിലെ വിജനത മനസ്സില്‍
താള ബോധം വിരങ്ങലിപ്പിചിരുന്നു ...
കാത്തു നില്ക്കാന്‍ പറഞ്ഞ വഴിയരികില്‍
കാറ്റില്‍ പറക്കുന്ന കടലാസ് കഷ്ണങ്ങള്‍ മാത്രം ..
മോഹങ്ങളുടെ ചിരകരിഞ്ഞിട്ട...
നിന്റെ ബാക്കി പത്രമോ അത്..
മനസ്സില്‍ തിരിച്ചറിയുമ്പോഴേക്കും
ചുറ്റിലുമുള്ള വായു കണങ്ങള്‍ ഏതോ മുഖ രൂപമായ്‌ ..
എന്നെ തുറിച് നോക്കുന്നുണ്ടായിരുന്നു ..
അപ്പോള്‍ അതിനു ചിരിയോ അതോ
കാപട്യത്തിന്റെ കറുത്ത പാടോ..

ജലകണങ്ങള്‍

സാഹചര്യം എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും..
സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന ജല കണങ്ങള്‍ ..
ഒരു നദിയായി.. കടലായ്.. ഒരു ചെറു പുല്‍ കൊടിമേല്‍ ..
എത്രയെത്ര സാഹചര്യ  രൂപ മാറ്റങ്ങള്‍ ..
ഇടുങ്ങിയതോ .. വലുതോ.. പാത്രം  ഏതായാലും..
പരിഭാവമില്ലതെയ് പാത്രത്തിന്‍ ആകൃതിയില്‍
വിശ്രമം കൊള്ളുന്നവര്‍  .. ഈ ജല കണങ്ങള്‍..
ജീവിതത്തില്‍.. സാഹചര്യങ്ങള്‍ എന്നെ വേട്ടയാടുമ്പോള്‍
ഒരു ജല കണമായി മാറുവാന്‍ കഴിഞ്ഞെങ്കില്‍ ..