Tuesday, August 4, 2015

ഒറ്റയടി പാത അവസാനിക്കുന്നിടത്ത്

ഒറ്റയടി പാത അവസാനിക്കുന്നിടത്ത്
 


രണ്ടായി പിരിയും വഴിയില്‍ ഒന്ന് തെരഞ്ഞെടുത്തത്
പ്രതീക്ഷകള്‍ ഏതുമില്ലാതെയായിരുന്നു ..
ഒറ്റയ്ക്കാ ഒറ്റയടി പാതയിലൂടെ
എത്ര ദൂരം നടന്നെന്നറിയില്ല ..
കൂട്ടിനാരുമില്ലാതെ എന്‍ നിഴല്‍ പോലും ഇല്ലാതെ ..
മനസ്സില്‍ പ്രതീക്ഷയുടെ വെളിച്ചം ഇല്ലെങ്കില്‍ പിന്നെ
നമ്മുടെ പ്രതിബിംബമാവും നിഴല്‍
നമ്മോടൊപ്പം വേണമെന്ന് വാശി  പിടിക്കുന്നതില്‍
ഒരു യുക്തിയില്ലല്ലോ
പാത അവസാനിക്കുന്നിടത്ത് ഒരു മരം മാത്രമെന്തേ  നില്പൂ ..
നിസ്സഹായാവസ്ഥയും പേറി നടന്നു ക്ഷീണിക്കും
മനസ്സിന് അല്പം ആശ്വാസ ത്തിനായ്
വിശ്രമിക്കനായിരിക്കും ..
വഴിയവസാനിക്കുന്നിടത്ത് ഒരു പുഴയും
പുഴയുടെ തീരത്തില്‍ ആ ഒറ്റമരവും
പിന്നെ വിശ്രമിക്കാന്‍ ഇരിപ്പിടം എന്നപോലെ
മരത്തിന്‍റെ വലിയ വേരും പൊങ്ങി കിടപ്പുണ്ടവിടെ ..
യാത്രയുടെ ക്ഷീണമോ നിരാശയുടെ തളര്‍ച്ചയോ
എന്തെന്നറിയില്ല . എനിക്കാ മരത്തിന്‍ വേരില്‍
ഒന്നിരുന്നെ പറ്റൂ ...
പക്ഷെ കൈയടക്കി യിരിക്കുന്നു എനിക്ക് മുന്നേയാസ്ഥലം 
മുഖം വ്യക്തമല്ലാത്ത ഒരാള്‍ രൂപം
അടുത്തെ ത്തിയപ്പോ ഴാണ റിയുന്നത്
വറ്റി വരണ്ട കണ്ണീര്‍ച്ചാലുകള്‍ ആ മുഖത്ത് കലകള്‍ വീഴ്ത്തിയിരുന്നു എന്ന് .
ഒറ്റ വേരിലാണെങ്കിലും ,
രണ്ടു ലോകത്തായ് ഞങ്ങളിരുന്നു ..
കടന്നുപോയ വസന്തവും ശിശിരവും
ഹേമന്തവും ഒന്നും അറിയാതെ ..
വാത്മീകം പൊതിഞ്ഞു അവസാന ശ്വാസം നിലക്കും വരെ ..
ഇനിയൊരു ജന്മം തേടി..
പുതിയ വഴിത്താര കാണും വരെ ..


--- അനൂപ്‌ ശ്രീലകം ....